നിങ്ങള്‍ ആലോച്ചിടുണ്ടോ ഇങ്ങനെ ഒരു കാര്യം?

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഭവിച്ച മംഗലാപുരം വിമാനാപകടം ആരും മറന്നിട്ടുണ്ടാവില്ല എന്നു കരുതുന്നു. അതിന്റെ പേരില്‍ വിമാനം പറത്തിയ ക്യാപ്റ്റനെ പഴി ചാരാന്‍ എളുപ്പമാണ്. സ്വന്തം നിലപാട് വിശദമാക്കാന്‍ അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ. അല്ലെങ്കില്‍ വിമാനം വേണ്ടപോലെ പരിപാലിച്ചില്ലെന്ന് വിമാനക്കമ്പനിയേയും പഴിചാരുന്നവരുണ്ട്. റണ്‍‌വേയെ പറ്റി കുറ്റം പറയുന്നവര്‍ വേറെ. എന്നിരുന്നാലും കാര്യങ്ങള്‍ ഒന്നു കൂടി വിശദമായി നമുക്കൊന്നു പരിശോധിച്ചു നോക്കാം. ആരോപണ വിധേയമായ ഓരോ ഘടകങ്ങളും നമുക്കൊന്നൊന്നായി പരിശോധിക്കാം. 


1) 2008 ജനുവരി 15 നാണ് പ്രസ്തുത വിമാനം എയര്‍ ഇന്ത്യ പറത്തി തുടങ്ങിയതെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. അപകടം നടന്നതിന്റെ ഉദ്ദേശം രണ്ട് വര്‍ഷം മുമ്പ്. കൂടാതെ എയര്‍ ട്രാഫിക്കുമായി നടന്ന ആശയവിനിമയങ്ങളിലൊന്നും തന്നെ വിമാനത്തിന്റെ പ്രതികൂലമായ പ്രവര്‍ത്തന ക്ഷമതയെ പ്രതിപാദിച്ചിട്ടുമില്ല. അതിനാല്‍ തന്നെ, അതിന്റെ സാങ്കേതിക ഘടകങ്ങള്‍ അത്യന്തം മോശമായിരുന്നുവെന്ന് പ്രതീക്ഷിക്കാവതല്ല. 


2) പ്രതിദിനം 32ഓളം ആഭ്യന്തര അന്താരഷ്ട്ര വിമാനങ്ങള്‍ ആ വിമാനത്താവളത്തില്‍ വന്നും പോയും കൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ വിമാനത്താവളത്തിലെ റണ്‍‌വേ വിമാനങ്ങള്‍ക്കിറങ്ങാന്‍ പര്യാപ്തമായിരുന്നില്ലെന്നോ സുരക്ഷിതമായിരുന്നില്ലെന്നോ പറയാനും പറ്റില്ല. കൂടാതെ ആറ് കിലോമീറ്ററിലധികം വ്യക്തമായ കാഴ്ച ലഭിച്ചിരുന്ന സുന്ദരമായ കാലാവസ്ഥയായിരുന്നു വിമാന ഇറങ്ങുന്ന സമയം. 


3) അടുത്തതായി, വിമാനം പറത്തിയ ക്യാപ്റ്റന്‍ ഗ്ലൂസിയ 10,200 മണിക്കൂറോളം വിമാനം പറത്തി പരിചയമുള്ളതും, ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ ഡയറക്റ്ററേറ്റ് സാക്ഷ്യപ്പെടുത്തിയ ലൈസന്‍സിനുടമയും, 19ഓളം തവണ ഇതേ മംഗലാപുരം എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കിയും അവിടെനിന്ന് പറത്തിയും പരിചയമുള്ളതുമായ ആളാണ്. കൂടാതെ ജെറ്റ് എയര്‍വേയ്സിലെ പരിചയസമ്പത്തുമായി 2009 ഏപ്രിലില്‍ എയര്‍ ഇന്ത്യയിലെത്തിയ കോപൈലറ്റ് ക്യാപ്റ്റന്‍ അഹ്‌ലുവാലിയയാവട്ടെ, 3500ഓളം മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ടെന്നു മാത്രമല്ല, 66 തവണ ഇതേ മംഗലാപുരം എയര്‍ പോര്‍ട്ടില്‍ വിമാനമിറക്കിയും പറത്തിയും പരിചയവുമുണ്ട്. ഏതെങ്കിലും തരത്തില്‍ ക്യാപ്റ്റനു തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ കോപൈലറ്റിനു തിരുത്താവുന്നതായിരുന്നു. രണ്ടുപേര്‍ക്കും തെറ്റ് പറ്റണമെങ്കില്‍ പൊതുവായ എതോ ഒരു ഘടകത്തിലെ ഗുരുതരമായ, എന്നാല്‍ പ്രത്യക്ഷത്തില്‍ വ്യക്തമാവാത്ത, എന്തോ തകരാറായിരിക്കും കാരണം എന്ന് അനുമാനിക്കാവുന്നതാണ്. എന്നാല്‍ എയര്‍ ട്രാ‍ഫിക്ക് കണ്ട്രോളിന് കമാണ്ടറില്‍ നിന്നും വിമാനത്തിലെ ഏതെങ്കിലും സംവിധാനം പ്രവര്‍ത്തനക്ഷമമല്ല എന്ന റിപ്പോര്‍ട്ടൊന്നും കിട്ടിയിട്ടില്ല താനും. ഇക്കാര്യം പ്രസ്തുത അനുമാനത്തെ ഒന്നു കൂടി ഉറപ്പിക്കുന്നു. 

4) എണ്ണായിരത്തഞ്ഞൂറ് അടി നീളമുള്ള റണ്‍‌വേയുടെ ആദ്യ ആയിരം അടിക്കുള്ളിലായി വിമാനം നിലം തൊടേണ്ടതാണ്. വിമാനം നിലത്ത് തൊട്ടതാവട്ടെ ഏഴായിരം അടി കഴിഞ്ഞും! വെറും ആയിരത്തഞ്ഞൂറോളം അടി മാത്രമേ ഓടാന്‍ കിട്ടിയുള്ളൂ. ഇതൊട്ടം ഒരു സുരക്ഷിത ലാന്റിങ്ങിന് പര്യാപ്തമല്ല. പരിചയസമ്പന്നരായ പൈലറ്റുമാര്‍ക്ക് ഇത്രയും ഗുരുതരമായ ഒരു വീഴ്ച അറിഞ്ഞുകൊണ്ട് സംഭവിക്കാനിടയില്ല. 

പിന്നെ എന്തായിരിക്കും കാരണം? വിമാനം നിലം തൊടേണ്ട സമയത്ത് തൊട്ടില്ല എന്നത് വിമാനം എത്ര ഉയരത്തിലാണ് ഉള്ളത് എന്ന് പൈലറ്റിനെ വിവരമറിയിക്കുന്ന സംവിധാനം ശരിയായ വിവരമല്ല നല്‍കിയത് എന്ന ഊഹത്തിലേക്കാണ് നയിക്കുന്നത്. വിമാനത്തിന്റെ ഗതിയും ഉയരവും ദിശയും വേഗതയും അടക്കമുള്ള വിവരങ്ങള്‍ പൈലറ്റിനെ അറിയിക്കുന്ന ഫ്ലൈറ്റ് നാവിഗേഷന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കുന്ന എന്തോ ഒന്ന് ലാന്റിങ്ങ് സമയത്ത് സംഭവിച്ചു എന്നതിലേക്കാണിതില്‍ വിരല്‍ ചൂണ്ടുന്നത്. ചൂണ്ടപ്പെടുന്നതാവട്ടെ, രംഗബോധമില്ലാത്ത, തനി വങ്കത്തം കൈമുതലുള്ള, ജാഡ കാണിക്കാന്‍ കിട്ടുന്ന അവസരമെല്ലാം ഉപയോഗിക്കുന്ന, പടു വിഡ്ഢിയായ, ഏതോ തോന്ന്യാസി മലയാളിയുടെ കൈയ്യിലേക്കും - അവന്റെ ആ കയ്യിലാവട്ടെ, സ്വിച്ചോണ്‍ ചെയ്യപ്പെട്ട് സിഗ്നല്‍ തപ്പുന്ന ഒരു മൊബൈലും!!! വിമാനത്തിന്റെ നാവിഗേഷന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന മൊബൈല്‍ എന്ന കുന്ത്രാണ്ടം ഓഫാക്കാന്‍ വിമാനം കയറിയതുമുതല്‍ അഭ്യര്‍ത്ഥിക്കുന്ന വിമന ജീവനക്കാരെ അവഗണിച്ച് തന്റേയും കൂടെയുള്ളവരുടേയും ജീവന്‍ കാറ്റില്‍ പറത്താന്‍ തയ്യാറായ ഏതോ ഒരു യാത്രക്കാരന്‍ പറ്റിച്ച ഈ പറഞ്ഞ പണിയാവാം നൂറ്റമ്പതില്‍ ചില്ല്വാനം ആള്‍ക്കാരുടെ ജീവനെടുത്തത്! 

അതിനാല്‍ പ്രിയമുള്ള സഹയാത്രികരേ, ആരെങ്കിലും വിമാനത്തിനകത്ത് വെച്ച് മൊബൈല്‍ ഓണാക്കിക്കണ്ടാല്‍ ഒന്നവരെ താക്കീത് ചെയ്യാന്‍ ശ്രമിക്കുക. ഓര്‍മ്മിക്കുക - നിങ്ങളെ കാത്ത് വീട്ടിലും എയര്‍പോര്‍ട്ടിലും വേണ്ടപ്പെട്ടവര്‍ പ്രതീക്ഷയോടെ ഇരിക്കുന്നുണ്ട്. അവരുമായി 
സന്തോഷത്തില്‍ കൂടിച്ചേരാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വൃദ്ധ സദനം

ആ വൃദ്ധ സ്ത്രീ തന്റെ മകനോട്‌ ചോദിച്ചു കൊണ്ടിരുന്നു…"മോനെ... ഉമ്മാനെ എങ്ങട്ടാ എന്‍റെ പോന്നു മോന്‍ കൊണ്ടോണേ..?"


അയാള്‍ മിണ്ടിയില്ല …

അയാളുടെ ഭാര്യ മിന്നുന്ന വസ്ത്രം ധരിച്ചു കൊണ്ട് തലേ ദിവസം രാത്രി തന്നോട് അടക്കം പറയുന്നതയാള്‍ ഓര്‍ത്തു... "നിങ്ങടെ ഉമ്മാനെ വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കൂ… അതെന്തു പറഞ്ഞാലും അനുസരിക്കില്ല.. കുട്ടികളെക്കാലും കഷ്ട്ടം… ഇങ്ങനെ ഉണ്ടോ തള്ളമാര്‍.. വയസ്സായാല്‍ ഒരു ഭാഗത്ത്‌ അടങ്ങി ഒതുങ്ങി ഇരിക്കെണ്ടേ… ശല്യം…"


അയാള്‍ മിണ്ടിയില്ല..

"നിങ്ങള്‍ എന്താ ഒന്നും മിണ്ടാത്തെ …കേള്‍ക്കുന്നുണ്ടോ, ഞാന്‍ പറയുന്നത്.." 
"ഒന്നുകില്‍ ആ സ്ത്രീ.. അല്ലെങ്കില്‍ ഞാന്‍.. എനിക്ക് പറ്റില്ല അതിനെ നോക്കാന്‍.."

"ഉം.. ഞാന്‍ നാളെ ഒരു തീരുമാനം എടുക്കുന്നുണ്ട്"… അയാള്‍ പറഞ്ഞു….


കാറ് അതിവേഗതയില്‍ കുതിച്ചു കൊണ്ടിരുന്നു…


"മോനെ.. എത്ര നാളായി മോന്‍ എന്റെ കൂടെ ഇങ്ങനെ ഒന്ന് ഇരുന്നിട്ട്.."


"മോന് ഓര്‍മ്മയുണ്ടോ?... പണ്ട് വല്യ വാശിക്കാരനായിരുന്നു എന്റെ മോന്‍… എന്തിനും വെറുതെ വാശി പിടിക്കും.. ഉമ്മച്ചി ഒക്കെ നടത്തി തരാന്‍ എത്ര പാട് പെട്ടിരുന്നു വെന്നോ അന്നൊക്കെ.."

അയാള്‍ ഒന്നും മിണ്ടിയില്ല… അയാള്‍ ആ സ്ത്രീയെ നോക്കി…

ഒരു കാലത്ത് എത്ര സൌന്ദര്യം ഉണ്ടായിരുന്ന സ്ത്രീ ആയിരുന്നു.. ഇപ്പോള്‍ മെലിഞ്ഞുണങ്ങിരിക്കുന്നു …ആ സൌന്ദര്യം തനിക്കു പകര്‍ന്നുതന്നു സ്വയം നഷ്ടപെടുത്തിയ പോലെ..


സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ടാകും.. തന്നെ കുളിപ്പിക്കയും ഉടുപ്പുകള്‍ ധരിപ്പിക്കയും ചെയ്തിരുന്ന.. പനി വരുമ്പോള്‍ നെറ്റിയില്‍ നനഞ്ഞ തുണി ശീല വച്ച് തന്നു ഉറക്ക മൊഴിച്ചിരുന്നു തന്നെ പരിചരിച്ച ആ സ്ത്രീ..


"മോനെ... നീ എന്താ ഇങ്ങനെ ആലോചിക്കുന്നെ… എത്ര നാളായി മോന്റെ കൂടെ ഇങ്ങനെ ഒന്ന് യാത്ര ചെയ്തിട്ട് പണ്ട് എന്റെ മോന്‍ എന്നും ഉമ്മച്ചീടെ കൂടെ എവിടേക്കും വന്നിരുന്നു.. നിനക്ക് ഓര്‍മ്മയുണ്ടോ അതൊക്കെ.. ?"


അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി..


"മോനെ.. ഒന്ന് വണ്ടി നിര്‍ത്തൂ,  എനിക്കൊരു നാരങ്ങാ വെള്ളം വാങ്ങി തരോ ഉമ്മച്ചിക്ക് വല്ലാത്ത ദാഹം…"


അയാള്‍ വണ്ടി നിര്ത്തി വഴി വക്കിലുണ്ടായിരുന്ന പെട്ടി കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം മേടിച്ചു കൊടുത്തു… ആ വൃദ്ധയായ സ്ത്രീ അത് വാങ്ങുന്നതിന് മുന്‍പ് ചോദിച്ചു:


"മോന്‍ കുടിച്ചോ …നാരങ്ങ വെള്ളം..?"


"ഇല്ല…' അയാള്‍ പറഞ്ഞു..


"എന്താ അവിടെ ഇല്ലേ.. എന്നാ ഇത് എന്‍റെ മോന്‍ കുടിച്ചോളൂ ഉമ്മചിക്ക് ഇല്ലേലും വേണ്ടാ.."


അയാളുടെ തൊണ്ട ഇടറി..


"ഉമ്മാ.. വേണ്ട.. എനിക്ക് വേണ്ടാഞ്ഞിട്ടാ, ഉമ്മ കുടിച്ചോളൂ.."


കാര്‍ അതിവേഗതയില്‍ വീണ്ടും പാഞ്ഞു കൊണ്ടിരുന്നു..അയാളുടെ ചിന്ത തന്റെ കുട്ടിക്കാലത്തേക്ക് പാഞ്ഞു.. അന്നൊരു നാള്‍.. 


"ഉമ്മാ .."


"എന്താ മോനെ .. "


"ഉപ്പാ എന്നെ തല്ലോ ..ഉമ്മാ .." 


"എന്തിനാ ഉപ്പ എന്റെ പോന്നുമോനെ തല്ലുന്നെ…?"


"ഞാന്‍ ..ഞാന്‍ ..ഉപ്പാടെ കണ്ണട പൊട്ടിച്ചു …."


"പൊട്ടിച്ചോ നീ…"



"ഉം ... ഞാന്‍ എടുത്തപ്പോ അറിയാതെ നിലത്തു വീണു പൊട്ടി ഉമ്മാ" …


"സാരല്യാ ട്ടോ.. ഉപ്പോട് ഞാന്‍ പറഞ്ഞോളാം… എന്റെ മോനെ ഉപ്പ ഒന്നും ചെയില്ലാട്ടോ.. മോന്‍ ദാ.. ഈ ചായ കുടിക്കൂ…"



അന്ന് രാത്രി ഉപ്പയും ഉമ്മയും തമ്മിലുള്ള സംഭാഷണം താന്‍ ഉറക്കം നടിച്ചു കൊണ്ട് കേട്ടു..



"നീ അവനെ വഷളാക്കും.. ഇങ്ങനെ കൊഞ്ചിക്കാന്‍ പാടില്ല.. കണ്ണട പൊട്ടിച്ചതിനല്ല… അവനെ സൂക്ഷിച്ചില്ലേല്‍ വഷളാകും ചെക്കന്‍ ..."
"എന്റെ മോന്‍ വഷളാകില്ല.. അവന്‍ കുട്ടിയല്ലേ, അത് സാരല്യ.. ഒരു കണ്ണട പോട്ടിയതിനാ ഇപ്പൊ.. ഇങ്ങളൊന്നു മിണ്ടാതിരിക്കനുണ്ടോ …?"



"മോനെ.." ആ വൃദ്ധ സ്ത്രീയുടെ ശബ്ദം അയാളെ ചിന്തയില്‍ നിന്നും ഉണര്ത്തി..


"നമ്മളെങ്ങോട്ടാ പോണേ… മോന്‍ പറഞ്ഞില്ലാല്ലോ.."



നിഷ്കളങ്കമായ ആ ചോദ്യം അയാളെ വല്ലാതാക്കി ..



അപ്പോഴേക്കും കാര്‍ ആ വലിയ വീടിന്റെ മുന്നില്‍ എത്തിയിരുന്നു… അവിടത്തെ ബോര്‍ഡ് ആ സ്ത്രീ പണി പെട്ട് വായിച്ചു.....".........വൃ..ദ്ധ സ..ദ..നം..."




ആ സ്ത്രീ ഒന്നും മിണ്ടിയില്ല.. അവനെ ദയനീയമായി നോക്കി, ആ കണ്ണുകളില്‍ തന്റെ എല്ലാ സ്വപ്ങ്ങളും നശിച്ച പോലെ....



അയാളുടെ തൊണ്ടയില്‍ എന്തോ കത്തുന്ന പോലെ, ഹൃദയത്തില്‍ പഴുത്ത ഇരുമ്പ് കമ്പി തുളച്ചു കയറുന്ന വേദന പോലെ..



ആ സ്ത്രീ അവന്റെ കൈ പിടിച്ചു….



അയാള്‍ക്ക് ‌താന്‍ ഒരു കൊച്ചു കുട്ടി ആയ പോലെ തോന്നിച്ചു.. തന്റെ ബാല്യം.. കൌമാരം, യവ്വനം, എല്ലാം അയാള്‍ പെട്ടെന്ന് ഓര്‍ത്തു പോയി …



"ഉമ്മാ …അയാള്‍ തൊണ്ട ഇടറി ക്കൊണ്ട് വിളിച്ചു…എന്നോട് ക്ഷമിക്കൂ ഉമ്മാ..."


"കാര്‍ തിരിച്ചു വിടൂ.. അയാള്‍ ഡ്രൈവറോട് അലറിക്കൊണ്ട്‌ പറഞ്ഞു.."
അയാളുടെ വീടിന്റെ മുന്നില്‍ വലിയ ഒരു അലര്‍ച്ചയോടെ കാര്‍ വന്നു നിന്നു…


തന്റെ ഉമ്മയെ കെട്ടി പിടിച്ചയാള്‍ ഒരു കുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞു.. ഉമ്മയുടെ കയ്യും പിടിച്ചു കൊണ്ട് അയാള്‍ അവരുടെ വീട്ടിലേക്കു കയറുമ്പോള്‍ അയാളുടെ ഭാര്യ മിന്നുന്ന സാരി ഉടുത്തു തളത്തില്‍ തന്നെ നില്ക്കുന്നുണ്ടായിരുന്നു..


"എന്താ …കൊണ്ടാക്കീല്ലേ…?" അവള്‍ ചോദിച്ചു..



അയാള്‍ ഒന്നും മിണ്ടിയില്ല... ഉമ്മയെ അവരുടെ മുറിയില്‍ ആക്കിയ ശേഷം അയാള്‍ തന്റെ മുറിയിലേക്ക് നടന്നു.. പിന്നാലെ അയാളുടെ ഭാര്യയും …



"എന്താ . ..നിങ്ങള്ക്ക് ചെവി കേട്ടൂടെ.. എന്താ കൊണ്ടാക്കാഞ്ഞെന്നാ ചോദിച്ചേ .."



അയാള്‍ വാതില്‍ അടച്ചു..



"എന്തിനാ വാതില്‍ അടക്കുന്നെ.. പറ ..എന്താ ..അതിനെ കൊണ്ടാക്കാഞ്ഞേ..? എനിക്കതാ അറിയേണ്ടേ …"




അയാള്‍ തന്റെ ഭാര്യയെ നോക്കി… അവളുടെ മുഖം ദേഷ്യം കൊണ്ട് ചുകന്നിരുനു …




അയാള്‍ അവളുടെ മുഖത്ത് ചെകിടടച്ചു ആഞ്ഞടിച്ചു.. ആ അടിയുടെ അഗാദത്തില്‍ അവള്‍ നിലത്തു മുട്ടു കുത്തി വീണു…



അയാള്‍ ഭാര്യയെ നോക്കി അലറികൊണ്ട് പറഞ്ഞു..



"നീ ഒരു സ്ത്രീ അല്ല… എനിക്ക് നിന്നെ വേണ്ടാ… എനിക്കെന്റെ ഉമ്മ മതി… നീ ഇല്ലാതെയും എനിക്ക് ജീവിക്കാന്‍ പറ്റും… ശപിക്കപെട്ടവളെ… നീയും ഒരു സ്ത്രീ തന്നെയാണോ ..? ഈ യൌവനം എന്നും ഉണ്ടാകുമെന്നാണോ നീ കരുതിയോ? നാളെ നമ്മളും വയസ്സാകും.. നമ്മുടെ ദേഹവും ചുക്കിചുളിയും, അന്ന് നമ്മുടെ മക്കള്‍ നമ്മെയും ഇത് പോലെ വൃദ്ധസദനത്തില്‍ ആക്കുമ്പോഴേ നമ്മുക്കതിന്റെ വേദന മനസ്സിലാകൂ..."
"ഇറങ്ങണം നീ പുറത്ത്‌.. നീ പൊയ്ക്കോളൂ.. ഇത്ര നാളും എന്നോടൊത് ജീവിച്ചതിന് നന്ദി…എനിക്കെന്റെ ഉമ്മ മതി… എനിക്കവരെ ഉപേക്ഷിക്കാന്‍ പറ്റില്ല, ഒരിക്കലും.."

അയാള്‍ കട്ടിലില്‍ ഇരുന്നു.. തന്റെ മുഖം പൊത്തി ഒരു കൊച്ചു കുട്ടിയെ പോലെ തേങ്ങി കരഞ്ഞു....

Rakesh Kumar's Facebook Notes

VRK Buzz.com

ആമുഖ കുറിപ്പ്

എന്തിനാണെന്ന് അറിയില്ല ഇരിക്കട്ടെ എന്റെയും ഒരു എഴുതുകുത്തുകള്‍.... പക്ഷെ ഇപ്പോള്‍ സമയം ഇല്ല! എഴുതും ഞാന്‍ ഒരിക്കല്‍ എന്നൊന്നും പറയുന്നില്ല എനിക്ക് എപ്പോള്‍ തോന്നുന്നോ അപ്പോളെല്ലാം ഞാന്‍ കുറിച്ചിടും.

എന്‍റെ സുഹൃത്തുക്കള്‍

ഇതുവഴിവന്നവര്‍